24 Feb 2013

കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം


 കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി
ഭീകരതയെ തള്ളിപറയാന്‍ ആര്‍ജ്ജവം കാണിക്കണം
- കെ.എന്‍.എം



കോഴിക്കോട്: ഭീകരതയെ തള്ളിപറയാനും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാനും മത-രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കോഴിക്കോട് സംഘടിപ്പിച്ച കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മതനിരപേക്ഷ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പക്ഷം ഭീകരതക്ക് മതേതര ഇന്ത്യയില്‍ നിലനില്‍ക്കാനാവില്ല. വ്യാജ ഏറ്റുമുട്ടലുകളും തീവ്രവാദാരോപണങ്ങളും പലപ്പോഴും ഭീകരവാദികള്‍ക്ക് പരോക്ഷ പ്രോത്സാഹനമായിമാറുന്നുണ്ട്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി , ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഉപകരണവുമായി ഭീകരതയെ ഉപയോഗപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് സമ്മേളനം വിലയിരുത്തി.


കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി  എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യ പ്രഭാഷണം നടത്തി.
 എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, നൂര്‍ മുഹമ്മദ് നൂരിഷാ, എം. അബ്ദുറഹ്മാന്‍ സലഫി, ഡോ. സുല്‍ഫീക്കര്‍ അലി, എം.എം അക്ബര്‍, ഹനീഫ് കായക്കൊടി പ്രസംഗിച്ചു.
തൌഹീദ് : വിശുദ്ധിക്ക്, വിമോചനത്തിന്  എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്കോണ്‍) വിജയിപ്പിക്കാന്‍ സമ്മേളനം ആഹ്വനം ചെയ്തു.
 ഡോ. മന്‍സൂര്‍ , പി.കെ അഹ്മദലി മദനി, ഡോ. അബ്ദുല്‍ അസീസ്, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി.കെ സക്കരിയ്യാ സ്വലാഹി, ആദില്‍ ആത്വിഫ്, ബരീര്‍ അസ്ലം നേതൃത്വം നല്‍കി

18 Feb 2013

ISM SEMINAR സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്നത് മാനവികതക്ക് എതിരെന്ന് ഐ.എസ്.എം


സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്നത് 
മാനവികതക്ക് എതിരെന്ന് ഐ.എസ്.എം

കോഴിക്കോട്:  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമനിര്‍മ്മാണവും ശക്തമായ ബോധവത്കരണവും ആവശ്യമാണെന്ന്
ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ ഇസ്്ലാമിന് പറയാനുള്ളത്്'  സംവാദം ചൂണ്ടിക്കാട്ടി. സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്ന സാഹചര്യം മാനവികതക്ക് ചേര്‍ന്നതല്ല. മാനവികതയെ അങ്ങെയറ്റം ആദരിക്കുന്ന രാജ്യത്ത് സ്്ത്രീകള്‍ക്ക് നേരം കൈയ്യേറ്റമുണ്ടാകുന്നത് അന്തസ്സിന് ചേര്‍ന്നതല്ല. സ്ത്രീ സമൂഹത്തിന് സൌര്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ രാജ്യത്തെ ഭരണകൂടവും നിയമപാലകരും മുന്നോട്ടുവരണമെന്ന് ഐ.എസ്.എം നിര്‍ദ്ദേശിച്ചു.
സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്ന കമ്പോള സംസ്്കാരമാണ് തി•കളുടെ ഉറവിടം എന്നിരിക്കെ ഇവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തരിയണം. പരസ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സ്ത്രീത്വം വില്‍പനചരക്കാക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വാണിജ്യ സമൂഹവും മാറിനില്‍ക്കണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു.  സ്ത്രീകളുടെ അഭിമാനത്തിന് ഏറെ വിലകല്‍പ്പിക്കുന്ന മതമാണ് ഇസ്്ലാം. ഇസ്്ലാം വരച്ചുകാണിച്ച അതിര്‍വരമ്പുകള്‍ പാലിക്കപ്പെടുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.  
 'തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' എന്ന പ്രമേയവുമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് ഐ.എസ്.എം സംസ്ഥാന സമിതി സംവാദം സംഘടിപ്പിച്ചത്്. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംവാദമെന്നത് ഏറെ ശ്രദ്ധേയമാണ്.
കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍മജീദ് സ്വലാഹി മോഡറേറ്ററായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. ദാമോദരന്‍, യു.കെ കുമാരന്‍, എ. സജീവന്‍, ഹമീദ് വാണിമേല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ്, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ്, കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി,  ഐ.എസ്.എം വൈസ് പ്രസിഡന്റ് ശരീഫ് മേലേതില്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ, കോഴിക്കോട് ജില്ലാസെക്രട്ടറി വി.കെ ഷഫീഖ് പ്രസംഗിച്ചു.


ചിത്രം:
' തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' കെ.എന്‍.എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സംവാദം കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു.